Saturday, August 15, 2009

കുട്ടികളും മൊബൈലും

കുട്ടികള്‍ക്കു മൊബൈല്‍ വേണോ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വഴി ഉണ്ടാവുന്ന ദോഷങ്ങള്‍, അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍, അതു നിരോധിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ ദിവസേന ഒരോരോ വാഗ്വാദങ്ങള്‍! ഞാനും ഒന്നു ചിന്തിച്ചു. ഇന്നത്തെ കാലത്തെക്കുറിച്ചും, കാലത്തിനനുസരിച്ചു മാറേണ്ടതിനെക്കുറിച്ചും, കൌമാരത്തിലെ ചിന്തകളും മാതപിതാക്കളുടെ ചിന്തകളും, പിന്നെ എല്ലാത്തിലും ഉപരിയായി, നിഷ്പക്ഷമായി, പ്രായോഗികതയെ കണക്കിലെടുത്തുകൊണ്ട് ഒരു വിശകലനം.

പലരുടെയും വാദം പണ്ടത്തെ കാലത്ത് അനാശ്യാസപ്രവര്‍ത്തികള്‍ കുറവായിരുന്നു എന്നാണ്. ഇന്ന് സ്വവര്‍ഗ്ഗരതിക്കാര്‍, കുട്ടികളെ പീഡിപ്പിക്കുന്നവര്‍, മക്കളെ പീഡിപ്പിക്കുന്നവര്‍, പരസ്ത്രീഗമനം ഇതൊക്കെ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ജനസംഖ്യയില്‍ വന്ന വര്‍ദ്ധനവും, വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതില്‍ വന്ന വേഗവും, വിവിധ ടെക്നോളജികള്‍ മൂലം ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പരക്കുന്നതും അല്ലാതെ വലിയ മാറ്റം ഉണ്ടോ എന്നു സംശയമാണ്. നൂറ്റാണ്ടുകള്‍ മുമ്പെഴുതിയ പുരാണങ്ങളിലും മതഗ്രന്ധങ്ങളിലും എന്തിനേറെ ഗ്രീക്ക് മിത്തുകളിലും എല്ലാ പുരാണ സംസ്കാരങ്ങളിലും ഇങ്ങനെയുള്ള പല സംഭവങ്ങളും കാണാന്‍ കഴിയും. 15 വര്‍ഷം മുമ്പ് മെക്സിക്കോയില്‍ ഒരു അച്ഛന്‍ 20 വര്‍ഷം സ്വന്തം മകളെ പീഡിപ്പിച്ചതായി കണ്ടുപിടിച്ചാന്‍ ആ വാര്‍ത്ത ഈ കൊച്ചു കേരളത്തില്‍ എത്തില്ലായിരുന്നു, ചിലപ്പോള്‍ മെക്സിക്കോയുടെ പുറത്തു പോലും. ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതു ലോകം മുഴുവന്‍ പരക്കുന്നു. അതല്ലാതെ മനിഷ്യന്റെ ചെയ്തികളില്‍, അവന്റെ വൈകൃതങ്ങളില്‍, ടെക്നോളജികൊണ്ടുണ്ടായ ചില മാറ്റങ്ങള്‍ അല്ലാതെ വലിയ മാറ്റങ്ങള്‍ ഉണ്ടോ? കൊച്ചുപുസ്തകത്തിനു പകരം ബ്ലൂഫിലിമും, നാട്ടിലെ സുന്ദരികളായവരെ പറ്റി സങ്കല്പ കഥകള്‍ക്കു പകരം അവരറിയാതെയുള്ള അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളും അല്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, വൈബ്രേറ്ററും കുറച്ചു സെക്സ്വല്‍ ഉപകരണങ്ങളും വന്നതല്ലാതെ എന്തു മാറ്റമാണ് സമൂഹത്തില്‍ വന്നിരിക്കുന്നത്?

മൊബൈലിനെ എതിര്‍ക്കുന്നവര്‍ എല്ലാവരും തന്നെ മാതപിതാക്കള്‍ അല്ലെങ്കില്‍ പക്വതയോടുകൂടി ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ അവര്‍ എന്തു കൊണ്ട് കുട്ടികളുടെ മനസിനെക്കുറിച്ച് അല്ലെങ്കില്‍ അവരുടെ ചിന്തകളെ കണക്കിലെടുക്കുന്നില്ല എന്ന് മനസിലാകുന്നില്ല. നമ്മളുടെ ചെറുപ്പത്തിലേക്ക് അല്ലെങ്കില്‍ കൌമാരത്തിലേക്ക് ഒന്നു പുറകോട്ട് പോയി നോക്കൂ.

പ്രായപൂര്‍ത്തിയായ ഏതൊരു ആണ്‍കുട്ടിയും പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങളില്‍ അതീവ തല്പരന്‍ ആയിരിക്കും. ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ താല്പര്യമില്ലാത്ത ഏത് ആണ്‍കുട്ടിയാണുള്ളത്? പേടികൊണ്ട് ചിലര്‍ മര്യാദക്കിരിക്കുന്നതല്ലാതെ താല്പര്യമില്ലാത്തവര്‍ (ഹോമോസെക്സ്വത്സിനെ ഒഴിവാക്കുന്നു) വളരെ കുറവായിരിക്കും. അപ്പോള്‍ കൌമാരപ്രായക്കാരില്‍ ജിജ്ഞാസയും സെക്സിനോടുള്ള അമിത ആവേശവും ഉണ്ടാവും. കല്യാണം കഴിച്ച് അല്ലെങ്കില്‍ സെക്സില്‍ എല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ വെറുതെ ഒന്നു തൊടുന്നതിന്റെ സുഖം അല്ലെങ്കില്‍ അതിനുള്ള ആഗ്രഹം, ഒരു പെണ്ണിന്റെ നഗ്നതയുടെ ചെറിയ ഒരംശം കാണുന്നതിനായുള്ള താല്പര്യം ഇതൊക്കെ ഒഴിവായിപ്പോകുമ്പോള്‍ കൌമാരക്കാരായ നമ്മുടെ മക്കളിലും സഹോദരങ്ങളിലും ഇതിനുള്ള താല്പര്യം നമ്മള്‍ കാണാതിരിക്കരുത്. നമ്മള്‍ തന്നെ നമ്മുടെ അന്നത്തെ വികാരവിചാരങ്ങളിലേക്ക് സത്യസന്ധമായി ഒന്ന് ആത്മ പരിശോധന നടത്തണം. എത്രയോ ഫാന്റസികള്‍, എത്രയോ വേണ്ടാത്ത ചിന്തകള്‍ ഉണ്ടായിരുന്നവരായിരുന്നു നമ്മള്‍? നമ്മള്‍ ചെയ്തോ എന്നല്ല, കുറഞ്ഞ പക്ഷം നമ്മുടെ മനസിലെങ്കിലും പലതും ഉണ്ടായിരുന്നു. അവസരം കിട്ടാഞ്ഞതിനാല്‍ പലരും നല്ല മനുഷ്യരായി ഇരുന്നു എന്നു മാത്രം. നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോള്‍ പോലും വനിതയില്‍ അന്നുണ്ടായിരുന്ന ഏഞ്ചല്‍ ഫോമിന്റെ പാന്റീസിന്റെ പരസ്യത്തില്‍ ആരും കാണാതെ നോക്കി കിടക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു സുഖം, വല്യപാവാടയും ബ്ലൊവ്സുമിട്ട് മൊന്തയില്‍ പാലൊഴിച്ചു തന്നിരുന്ന ചേച്ചിയുടെ അമ്മിഞ്ഞയില്‍ നോക്കാനുള്ള മോഹം എന്നിങ്ങനെ ഓര്‍മ്മവെച്ചപ്പോള്‍ തന്നെ സെക്സിന്റെ വിചാരങ്ങളും ചിന്തകളും ഉണ്ടായിരുന്ന ഞാന്‍ ഏകനല്ല എന്ന് എനിക്കറിയാം. എന്നില്‍ നിന്നും വിത്യസ്തരായ സാധാരണക്കാരായ ഒരാളെപോലും ഞാന്‍ കണ്ടിട്ടില്ല.

പെണ്‍കുട്ടികളുടെ ജീവിത രീതികളും ഇന്ന് ഒത്തിരി മാറി. പണ്ടൊക്കെ വീടിന്റെ ഉമ്മറത്തേക്കു പോലും പ്രത്യക്ഷപ്പെടാതിരുന്ന പെണ്‍കുട്ടിള്‍ ഇന്ന് ആണ്‍കുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങി. അടിച്ചമര്‍ത്തപെട്ട് ചുവരുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന അവര്‍ പുറം ലോകം കണ്ടുതുടങ്ങി.പുരുഷന്മാരെക്കാലും എത്രയോ മടങ്ങ് സെക്സ് ആസ്വദിക്കാന്‍ കഴിയുന്ന സ്ത്രീയെ പണ്ടത്തെ സമൂഹം പലരീതിയില്‍ അടിച്ചമര്‍ത്തിയിരുന്നു. എന്തിനേറെ പറയുന്നു സ്ത്രീ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു എന്നു നാം അവകാശപ്പെടുന്ന കമ്മലിനും മൂക്കുത്തിക്കും വരെയുണ്ട് ഇത്തരം അടിച്ചമര്‍ത്തലില്‍ പങ്ക്. എന്തിലും വൈകൃതങ്ങളും പുതുമയും കണ്ടെത്തുന്ന ഇന്നത്തെ തലമുറയില്‍ ചിലര്‍ അതു പുക്കിളിലും ചുണ്ടിലും മറ്റു പലസ്ഥലങ്ങളിലും കുത്തുന്നുണ്ടെങ്കിലും സ്ത്രീയുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കമ്മലും മൂക്കുത്തിയും ഇപ്പോളും ഉണ്ടെങ്കിലും അവളുടെ ലോകം നന്നായി മാറിയിരിക്കുന്നു ഇന്ന്. ടി വി, ഇന്റര്‍നെറ്റ്, മറ്റു മാധ്യമങ്ങള്‍, വിദ്ധ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും അവള്‍ക്കുണ്ടായ അഭിവൃത്തി അവളുടെ വൈകാരിക തലങ്ങളെയും ബാധിച്ചിരിക്കാം. പണ്ടൊക്കെ കിടക്കയില്‍ പുരുഷന്റെ ചടുലപ്രവര്‍ത്തനങ്ങളില്‍ അവളുടെ വികാരങ്ങളുടെ തുടക്കമെത്തുമ്പോള്‍ തന്നെ തന്റെ പണിയും തീര്‍ത്ത് വിജയ ശ്രീലാളിതനായി പോകുന്ന പുരഷനെ നോക്കി നെടുവീര്‍പ്പെട്ടിരുന്ന സ്ത്രീ ഇന്ന് അവളുടെ വികാരങ്ങളെ കുറിച്ചും ബോധവതിയാണ്. ഋതുമതിയാകുന്നതോടെ അമ്മയാകാനും സെക്സിനും ശാരീരികമായി തയ്യാറാവുന്ന പെണ്‍കുട്ടി ഇന്ന് പണ്ടത്തെപ്പോലെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയവളല്ല. അവളുടെ ലോകവും വലുതായിരിക്കുന്നു, അവളുടെ വികാരങ്ങളെക്കുറിച്ചു അവളും ബോധവതിയായിരിക്കുന്നു എന്ന് എല്ലാവരും മനസിലാക്കണം. സാഹചര്യങ്ങളും മനോഭാവങ്ങളും മാറിയതിനാല്‍ ഇന്നത്തെ പെണ്‍കുട്ടികളും സെക്സിന്റെ കാര്യത്തില്‍ ഒരു പക്ഷെ മാതാപിതാക്കളുടെ കാഴ്ചപാടില്‍ നിന്നും വിത്യസ്തരായിരിക്കാം. പെണ്‍കുട്ടികളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയില്ല, എങ്കിലും അമ്മമാരായിരിക്കുന്ന സ്ത്രീകള്‍ ഒന്നു ആത്മപരിശോധന നടത്തി നോക്കൂ അവരുടെ കൌമാരത്തിലെ ചിന്തകളും മറ്റും.

അപ്പോള്‍ മൊത്തത്തില്‍ ചിന്താഗതി മാറി. ജീന്‍സും മൈക്രോ മിഡിയുമൊക്കെ നിഷിദ്ധമായിരുന്ന പഴയകാലത്തെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഒറ്റക്കിരുന്നു സ്വയം ഭോഗം നടത്തിയിരുന്ന ആണ്‍കുട്ടികള്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ പ്രാപിച്ചു തുടങ്ങി. അങ്ങനെ അല്ലെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കണ്ണടച്ചിരിക്കുന്ന മുതിര്‍ന്നവര്‍ ഈ മാറ്റത്തെ അംഗീകരിച്ചെ പറ്റൂ. സമൂഹത്തില്‍ ധാരാളമായ മാറ്റങ്ങള്‍ വന്നു. മാനസികവും ശാരീരികവുമായ പൊരുത്തക്കേടുകള്‍ കിടപ്പുമുറിയുടെ അതിര്‍ത്തിയില്‍ നിന്നും കുടുംബത്തിലേക്കും കോടതിയിലേക്കും വിവാഹമോചത്തിലേക്കും മാറി. വിവാഹമോചനങ്ങള്‍ കൂടി എന്നു പരിതാപപ്പെടുന്നവര്‍ എന്തു കൊണ്ട് പൊരുത്തക്കേടുകള്‍ കൊണ്ട് വീര്‍പ്പുമുട്ടി ജീവിതം അരോചകമായി ആര്‍ക്കോ വേണ്ടി നശിപ്പിച്ചു തീര്‍ത്ത അല്ലെങ്കില്‍ ഇപ്പോളും തീര്‍ത്തുകൊണ്ടിരിക്കുന്ന പഴയ ജന്മങ്ങളെ കാണുന്നില്ല?

അതൊക്കെ പോകട്ടെ, നമുക്കു മൊബൈലിലേക്കു തിരിച്ചു വരാം. ഇപ്പോളത്തെ കുട്ടികളും മൊബൈലും എന്ന വിഷയത്തിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
1 ഏന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍?
2 വീട്ടില്‍ നിന്നും സ്കൂളിലേക്കും തിരിച്ചും, കൂടി വന്നാല്‍ ട്യൂഷനും മാത്രം ഉള്ള കുട്ടികളെ ഇടക്ക് ആരാണ് വിളിക്കേണ്ടത്?
3 അതില്‍ തന്നെ ക്യാമറ ഉള്ള മൊബൈല്‍ എന്തിന്?
4 സ്കൂളില്‍ മൊബൈല്‍ നിരോധിച്ചു കൂടെ?
5 മാതാപിതാക്കള്‍ എന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കുന്നത്?
6 സ്കൂളിലെ മൊബൈല്‍ ഉപയോഗത്തിനെതിരെ നിയമം ഉണ്ടാക്കിക്കൂടെ?


ഇതിനു കുട്ടികള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
1 രാവിലെ ജോലിക്കു പോയി തിരിച്ചു വരുന്ന ജോലിക്കാര്‍ക്ക് എന്തിനാ മൊബൈല്‍? ജോലിയൊന്നുമില്ലാത്ത വീട്ടമ്മമാര്‍ക്ക് എന്തിനാ മൊബൈല്‍?
2 വളരെ യാത്രയുള്ള ബിസിനസുകാര്‍ക്കും സെയിത്സ് റപ്രസെന്റിറ്റീവ്മാര്‍ക്കും ഒഴിച്ച് ജോലിയും ബിസിനസുമായി കഴിയുന്നവര്‍ക്ക് എന്തിനാ മൊബൈല്‍?
3 എന്തിനാ ഈ ക്യാമറ ഉള്ള മൊബൈല്‍? വഴിക്കു മുഴുവന്‍ ഫോട്ടോ എടുക്കാനോ? എന്ന പിന്നെ ഒരു ക്യാമറാ കൊണ്ടു നടന്നാല്‍ പോരെ?
4 ബ്ലൂ ഫിലിം, ചീത്ത പുസ്തകങ്ങള്‍ , സിഗരറ്റ്, മയക്കു മരുന്ന് ഒക്കെ സ്കൂളില്‍ നിരോധിച്ചതാണ്. എന്നിട്ടും ഇതൊക്കെ സ്കൂളില്‍ ഉണ്ടല്ലോ?
5 മാതപിതാക്കള്‍ എന്തിനാ വാങ്ങിക്കൊടുക്കുന്നത് എന്ന് ഇതുവരെ ഏതേലും മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ടോ?
6 മൊബൈലില്‍ അനാവശ്യം സ്കൂളില്‍ മാത്രമേ നിരോധിക്കാന്‍ പാടുള്ളോ?

ഇതൊക്കെ തര്‍ക്കുത്തരങ്ങളായി തോന്നാം. പക്ഷെ എന്തെങ്കിലും കാര്യമുണ്ടോ എന്നൊന്നു ചിന്തിച്ചുകൂടെ?

ഓരോരുത്തരും അവനവന്റെ സാഹചര്യങ്ങല്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്കു പോകുകയും, മക്കള്‍ പഠിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്നുണ്ടാവാം. അല്ലെങ്കില്‍ തന്നെ മാരുതി ഇവിടുള്ളപ്പോള്‍ എന്തിനാ പൈസായുള്ളവര്‍ ബെന്‍സ് വാങ്ങുന്നത് എന്ന് ചോദിക്കുന്നപോലെയല്ലെ കുട്ടികള്‍ക്കെന്തിനാ മൊബൈല്‍ എന്നു ചോദിക്കുന്നത്? പുതിയ സാങ്കേതിക വിദ്യകളെയും സൌകര്യങ്ങളേയും കുറ്റം പറയുന്നതിനു പകരം അതിന്റെ അടിസ്ഥാനപരമായ കരണങ്ങള്‍ കണ്ടെത്തുകയല്ലേ വേണ്ടത്? ലൈംഗികതയും മറ്റും സ്വന്തം മക്കളോട് തുറന്നു പറയാന്‍ സാധിക്കാത്ത മാതാപിതാക്കളും, മക്കളുടെ വളര്‍ച്ചയേയും, അവരുടെ വിത്യസ്തമായ കാലഘട്ടത്തേയും അംഗീകരിക്കാതെ ഇങ്ങനത്തെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ കഴമ്പുണ്ടോ? നമ്മുടെ സമൂഹം അധപതിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെന്ത് എന്ന് കണ്ടു പിടിക്കനല്ലേ നാം ശ്രമിക്കേണ്ടത്? രാഷ്ട്രീയക്കാര്‍ നമ്മളില്‍ ഒരാളാണെന്നും, അവര്‍ നമ്മള്‍ തിരഞ്ഞെടുത്തവരാണെന്നും മറന്ന് അവര്‍ മുഴുവന്‍ മോശമാണെന്നും തെണ്ടികളാണെന്നും നാം പറയുന്ന പോലെ.

പിന്നെ ഒരാളെ മനപ്പൂര്‍വ്വം ദ്രോഹിക്കണം എന്നു വെച്ചാല്‍ എത്രയോ വഴികളാണുള്ളത് ഇന്ന്. അതിനു മൊബൈല്‍ ഫോണ്‍ വേണമെന്നില്ലല്ലോ. ഒരു പെണ്‍കുട്ടിയുടെ മുഖം മാത്രം കിട്ടിയാല്‍ എന്താണ് ഇവിറ്റെ ചെയ്യാന്‍ പറ്റാത്തത്? ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ഫോട്ടോ പുറത്താകാന്‍ എത്രയോ സാഹചര്യങ്ങളുണ്ട്? നമ്മുടെ ഉപയോഗ ശൂന്യമായ കൊമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഡിലീറ്റ് ചെയ്ത മെമ്മറി കാറ്ഡില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളരെ എളുപ്പം ആണല്ലോ ഇന്ന്. നമുക്കുപരിചയമുള്ള ഒരു പെണ്‍കുട്ടിയുറ്റെ നഗ്ന ഫോട്ടോ കണ്ടാല്‍ അതു കൃത്രിമമാണോ എന്നൊന്നും വിശദമായി പരിശോധിക്കാന്‍ ചിലപ്പോള്‍ മിനക്കെട്ടു എന്നു വരില്ല. പ്രാഥമിക നിരീക്ഷണത്തില്‍ ശരിയായതെന്നു തോന്നിയാല്‍ മാത്രം മതിയാവും. അവളുടെ നഗ്നമായ ശരീരത്തിലെ പ്രത്യേകതകള്‍ നമുക്കറിയില്ലല്ലോ. സ്വന്തം ഭര്‍ത്താവിന് പടം കൃത്രിമമാണെന്നു മനസിലായാലും മറ്റുള്ളവര്‍ക്ക് മനസിലാവില്ലല്ലോ. എന്റെ ഭാര്യയുടെ ആ ഭാഗം ഇങ്ങനെയല്ല എന്നൊന്നും ആര്‍ക്കും വിശദീകരിക്കാന്‍ പറ്റില്ലല്ലോ? അതിനാല്‍ തന്നെ അത്യാവശ്യം ഒരു മാനസിക വളര്‍ച്ചയാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ മക്കള്‍ക്കാണ് ഈ ഗതി വരുന്നതെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ പ്രതികരിക്കുന്നതിനു പകരം കാര്യങ്ങള്‍ മനസിലാക്കാന്‍ പക്വതയോടു കൂടിയ ഒരു സമീപനം ആണ് ആവശ്യം.

പിന്നെ സാങ്കേതിക വിദ്യയുടെ വികസനത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. അങ്ങിനെയാണെങ്കില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുക, അല്ലെങ്കില്‍ പര്‍ദ്ദ പോലത്തെ മുഴുവനും മറക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കുക, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ സ്തീകളുടെ അടുത്ത് കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ കൊണ്ടു വരേണ്ടിവരും.

Wednesday, July 15, 2009

വിവാഹത്തിന് മുന്‍പും പിന്‍പും --------------------------- വിവാഹത്തിന് മുന്‍പ്

വിവാഹത്തിന് മുന്‍പും പിന്‍പും
---------------------------
വിവാഹത്തിന് മുന്‍പ്
_______________
അവന്‍ : കൊള്ളാം . പക്ഷെ ഇനി കാത്തിരിക്കാന്‍ വയ്യ .
അവള്‍ : ഞാന്‍ നിന്നെ പിരിഞ്ഞു പോകട്ടെ ?

അവന്‍ : അതെന്താ ? അങ്ങനെ ചിന്തിക്കുക പോലും അരുത് .
അവള്‍ : നീയെന്നെ സ്നേഹിക്കുന്നുവോ ?

അവന്‍ : തീര്‍ച്ചയായും പണ്ടത്തെക്കള്‍ അധികം !
അവള്‍ : നീയെന്നെന്കിലും എന്നെ വന്ചിച്ചിട്ടുണ്ടോ ?

അവന്‍ : ഒരിക്കലും ഇല്ല നീയെന്താ ഇങ്ങനെ ചോദിച്ചത് ?
അവള്‍ : എന്നെ ചുംബിക്കുമോ ?

അവന്‍ : എനിക്ക് കിട്ടുന്ന എല്ലാ അവസരത്തിലും ചെയ്യും
അവള്‍ : എന്നെ ഉപദ്രവിക്കുമോ ?

അവന്‍ : നിനക്ക് ഭ്രാന്താണോ ? ഞാന്‍ അത്തരക്കാരനല്ല .
അവള്‍ : എനിക്ക് നിന്നെ വിശ്വസിക്കാമോ ?

അവന്‍ : യെസ്
അവള്‍ : പ്രിയപ്പെട്ടവനെ.... !

വിവാഹം കഴിഞ്ഞു രണ്ടു വര്ഷം കഴിഞ്ഞു .....
അതെ ദമ്പതികള്‍ ഇതേ സംഭാഷണം നടത്തുന്നു.

(താഴെ നിന്നും മുകളിലേക്ക് വായിക്കുക

Wednesday, July 1, 2009

Invitataion

Indra Dhanuss



Indradhanuss
Malayalam Blog Tips&Trics

Thursday, April 2, 2009

പ്രണയം മനോഹരമാക്കാന്‍ ചില ചെപ്പടി വിദ്യകള്‍

പ്രണയം, അല്ലെങ്കില്‍ വിവാഹബന്ധം തകര്‍ന്നതില്‍
നിങ്ങള്‍ അതീവ ദുഖവും വിഷാദവും അനുഭവിക്കുന്നയാളാണോ.
എങ്കില്‍ നിങ്ങള്‍ക്കും ഇതില്‍ പന്കെടുക്കാം

ആര്‍ക്കു വേണമെന്കിലും ആര്‍ക്കും പറഞ്ഞു കൊടുക്കാം ..
ഞാന്‍ പറയില്ല ...ഞാന്‍ വെറുതെ അതും ഇതും എഴുതി
പ്രണയം തകര്‍ക്കാന്‍ ശ്രമിക്കില്ല ...

പ്രതിസന്ധിയില്‍ കൂടെ നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ സ്നേഹിതര്‍.
പ്രണയം മധുരതരമെങ്കിലും പ്രണയിക്കുക ശ്രമകരമായ കാര്യമാണ്.
പറ്റിയ ആള്‍, സാഹചര്യം, പ്രിയപ്പെട്ടവയുടെ ത്യജിക്കല്‍ അങ്ങനെ
പലതും അതില്‍ ഉണ്ടാകും.

പ്രണയിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് വരെ പ്രണയിക്കുന്നയാള്‍ക്കും
ഇടയില്‍ എന്ത് പ്രത്യേകതകളാണ് നില്‍ക്കുന്നതെന്ന് സ്വയം തിരിച്ചറിയുക.
നമ്മള്‍ ഇഷ്ടപ്പെടുന്നതിനേക്കാള്‍ നമ്മളെ ഇഷ്ടപ്പെടൂന്നവരെ
പ്രണയിക്കുകയാണ് ഉത്തമം.

നിങ്ങളില്‍ താല്പര്യമുള്ള അനേകരില്‍ യഥാര്‍ത്ഥത്തില്‍
നിങ്ങളെ ആവശ്യമുള്ളവരുടെ മാനദണ്ഡം തീര്‍ച്ചയായും
ഏകദേശം ഇതിന് അനുസൃതമായി രൂപപ്പെടുത്താം.

1. എത്ര അകലത്ത് ആയാല്‍ പോലും ഏത് മാര്‍ഗ്ഗത്തിലൂടെയും
നിങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതില്‍ അവര്‍ സന്തോഷം കണ്ടെത്തും.

2. നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്‍ പോലും അയാളുടെ
വികാരങ്ങള്‍ നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഇഷ്ടപ്പെടുന്നയാളാകും
നിങ്ങളിലെ യഥാര്‍ത്ഥ തല്പരര്‍.

3. നിങ്ങള്‍ക്ക് സന്തോഷം നല്‍കി അയാള്‍ നിങ്ങളെ എത്ര
ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കി തരാന്‍ കൂടുതല്‍ സമയം വിനിയോഗിക്കും.

4. നിങ്ങള്‍ വാലു പോലെ പിറകേ നടക്കുന്നതും നിങ്ങളുടെ പിന്നാലെ
നടക്കുന്നതും അയാള്‍ക്ക് നല്‍കുന്ന ആനന്ദം വളരെ വലുതായിരിക്കും.

5. നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് നിങ്ങള്‍ അറിയാതെ തന്നെ പരിഗണന നല്‍കും.
നിങ്ങളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുസൃതമായി പെരുമാറും.

ഇനി നിങ്ങള്‍ക്ക് കടുത്ത പ്രണയമുണ്ടെങ്കില്‍ തന്നെ ഈ ലക്ഷണം
കാട്ടുന്ന ആള്‍ക്കാരെ പ്രണയിക്കുന്നത് കഴിയുന്നെങ്കില്‍ ഒഴിവാക്കുക.
അവസാന നിമിഷത്തെ നിരാശ മറികടക്കാന്‍ ഇത് തുണയാകും.

1. നിങ്ങളുമായി ഇടപഴകുന്നതിനു സമയം കണ്ടെത്തുമെങ്കിലും
അതിനായി വീണ്ടും വീണ്ടും താല്പര്യം കാട്ടില്ല.

2. പിന്നീട് വിളിക്കാമെന്ന് പറയുമെങ്കിലും വാക്ക് പാലിക്കാനിടയില്ല.

3. നിങ്ങളുമായി വികാരങ്ങള്‍ പങ്കു വയ്ക്കുന്നതിനോ പിന്നാലെ
നടക്കുന്നതിനോ ഒട്ടും തന്നെ താല്പര്യമുണ്ടാകില്ല.

4. നിങ്ങളെ കുറിച്ച് അയാള്‍ ഒരു ധാരണയും ഉണ്ടാകില്ല.
അയാളിലെ ധാരണകള്‍ക്ക് അനുസരിച്ചായിരിക്കും നിങ്ങളോടുള്ള പെരുമാറ്റവും.

5. നിങ്ങളെ തൃപ്തിപ്പെടുത്തുന്നതിനോ നിങ്ങളില്‍ താല്പര്യം ജനിപ്പിക്കുന്നതിനോ
അയാള്‍ കൂടുതല്‍ മിനക്കെടാറില്ല. അയാളുടെ ജോലികള്‍
നിങ്ങളെ ഏല്‍പ്പിച്ച് വെറുതെ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടും.

പ്രണയം എന്നത് കേവലം ഒരു സുഹൃദ് ബന്ധമല്ലെന്നും അതിന് വൈകാരിക ആഴവും പരപ്പും കൂടുതലാണെന്നും പറയുന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളത്

പ്രണയം അനശ്വരമാണെന്നും മാംസനിബദ്ധമല്ലെന്നുമൊക്കെ
കവി മനസ്സ് ആവര്‍ത്തിക്കുമെങ്കിലും യാഥാര്‍ത്ഥ്യത്തിന്‍റെ വഞ്ചി
കാതങ്ങള്‍ അകലെയാണോ?

വ്യക്തി നേട്ടങ്ങളുമായി പ്രണയത്തിന് ഏറെ ബന്ധമുണ്ടെന്നാണ് കാണാനാവുന്നത്.
പലപ്പോഴും വിവാഹ പൂര്‍വ പ്രണയത്തിന്‍റെ അവസാനവും ഇത്തരം
നേട്ടങ്ങളാണെന്നത് ആശ്ചര്യമായി തോന്നാം.


അരികില്‍... നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍....
ഒരു മാത്ര വെറുതെ നിനച്ചുപോയി...

പ്രണയം ഇങ്ങനെയാണ്? അകലും തോറും വീണ്ടും അടുക്കാന്‍ തോന്നും.
അടുത്തൊന്ന് മുട്ടിയുരുമ്മി ഇരിക്കാന്‍ തോന്നും.
അല്പം മുമ്പ് കണ്ട് പിരിഞ്ഞാലും വീണ്ടും കാണാന്‍ തോന്നും.
അറിയാതെ ഇണയുടെ മുഖത്ത് നോക്കിയിരിക്കാന്‍..
ആ കൈകളില്‍ ഒന്നു തലോടാന്‍ വെറുതെ കൊതിക്കും.
ഇത് പഴയ കാലത്തെ പ്രണയം. എന്നാല്‍ ഇന്നോ?
ഈ വിചാരങ്ങളിലെ ആത്മാര്‍ത്ഥതയും ആയുസും വെറും പഞ്ചാര വാക്കുകളില്‍ തന്നെ അവസാനിക്കുന്നു.

പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍‌പ്പീലികളില്‍
ഹൃദയം കൈമാറിയവര്‍ ഇന്ന് നെഞ്ചോട് ചേര്‍ക്കുന്നത്
മൊബൈല്‍ ഫോണുകളാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം
കുറയ്ക്കാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലര്‍ പറയും.
ഒരിക്കലും തമ്മില്‍ കാ‍ണാതെ മൊബൈലിലൂടെത്തന്നെ ഇഷ്ടം കൈമാറിയവര്‍
എത്രയോ ഉണ്ട്.

പരസ്പരമുള്ള അകലം കുറയ്ക്കാന്‍ കഴിയുമെന്ന മൊബൈല്‍ ഫോണിന്‍റെ സവിശേഷത തന്നെയാണ് പ്രണയിതാക്കള്‍ക്കിടയില്‍ അതിനെ പ്രിയങ്കരമാക്കുന്നതും. എപ്പോഴും അരികിലുണ്ടെന്നൊരു തോന്നല്‍...മിസ്കോളിലൂടെ, ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നുവെന്ന ബോധ്യപ്പെടുത്തല്‍...പിന്നെ, ഉറക്കം വരാതെ കിടക്കുന്ന രാവുകളില്‍ ഇന്‍ബോക്സിലെ സന്ദേശങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ ലഭിക്കുന്ന സുഖം

Saturday, November 1, 2008

നീ ഇന്നെവിടെയാണ്...?

പ്രണയം പനിനീര്‍പ്പൂവ് വളരുംപോലെ ആണ്
വേര്‍പാട് ഹ്യദയം പറിച്ചെടുക്കുന്നതുപോലെയും...
അതിന്‍റെ വേദന അനുഭവിച്ചവര്‍ വായിക്കണം ഇത്....


നാലാം ക്ലാസ്സിലെ പുള്ളിപ്പാവാടക്കാരിയുടെ
പുസ്തകത്തില്‍ ഇലഛിന്നം വരച്ച്,
കൂട്ടമണിമുഴങ്ങുമ്പൊള്‍ ഇടുങ്ങിയ ഗെറ്റില്‍
തിക്കിയും തിരക്കിയും ചേര്‍ന്ന്
വരമ്പുമൂടിയ പാടത്തെ ചെളിവെള്ളം തെറിപ്പിച്ച്...,

ഞാനാദ്യമായി പ്രണയച്ച
അരിമുല്ലപ്പൂവിന്റ്റെ മണമുള്ള
നീ ഇന്നെവിടെയാണ്...?

എട്ടാം ക്ലാസ്സിലെ പാട്ഠ് പുസ്തകത്തില്‍
ഹ്രദയം തുറന്നതിനാണ് നീ ടീച്ചറൊട് പാറഞഞത്..
പിന്നെ,നീ എത്ര തവണ ഹ്രദയം തുറന്നു...

കാല്പ്പന്തുകളിയിലെന്റെറ്റ് കായ്യൊടിഞ്ഞപ്പൊള്‍
ആള്‍ക്കൂട്ടത്തില്‍ നീ തലകറങ്ങിവീണതൊര്‍ക്കുന്നൊ..?
നിലം നോവാതെ കുണുങ്ങിനടക്കുന്ന
നീ ഇപ്പൊഴെവിടെയാണ്..?

അര്‍ദ്ധരാത്രികളില്‍ നിന്‍റ്റെ മിസ്കാളും കാത്ത്
ഉറക്കം നടിച്ച് ഞാനെത്ര കിടന്നതാണ്...
ചിരിച്ചും,കുറുമ്മ്പിയും ഏറെക്കരഞ്ഞും
ഞമ്മെളെത്ര ഫോണ്‍ ബില്ലടപ്പിച്ചു...
പകലുകളില്‍ നമുക്കിരട്ടമുഖമായിരുന്നു..

ബോണ്‍ടിങ്ങും,കോമ്മണ്‍ അയണ്‍ ഇഫക്റ്റും
അരങ്ങുതകര്‍ക്കുമ്പോള്‍
കവിള്‍ ബെഞ്ചില്‍ ചേര്‍ത്ത്
നീ എന്നെത്തന്നെ നോക്കിക്കിടക്കുന്നുണ്ടായിരുന്നു..

പ്രണയര്‍ദ്രമയ എന്റെറ നെഞ്ചിലേക്ക്
കൂര്‍ത്ത മുള്ളുകള്‍ തറച്ച്
ഒന്നുതിരിഞ്ഞുപോലും നോക്കാതെ പടിയകന്ന
നീ ഇന്നെവിടെയാണ്...?

Wednesday, October 29, 2008

ഹൃദയം ദേവാലയം.....................

ഹൃദയം ദേവാലയം.പോയ വസന്തം,
നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം
മാനവ ഹൃദയം ദേവാലയം ആനകളില്ലാതെ ,
അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെ
സ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെ
മോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെ
കൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയം
വിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെ
ദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെ
മേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ
ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെ
നടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം
ഹൃദയം ദേവാലയം പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയംമാനവ ഹൃദയം ദേവാലയം ആനകളില്ലാതെ അംബാരിയില്ലതെആറാട്ട് നടക്കാറുണ്ടവിടെസ്വപ്‌നങ്ങള്‍ ആഘോഷം നടത്താറുണ്ടിവിടെമോഹങ്ങളും മോഹഭംഗങ്ങളും ചേര്‍ന്ന്‌ കഥകളിയാടാറുണ്ടിവിടെകൊടിമരമില്ലാത്ത പുണൃമഹാക്ഷേത്രംഹൃദയം ദേവാലയംവിഗ്രഹമില്ലാതെ പുണ്യാഹമില്ലാതെഅഭിഷേകം കഴിക്കാറുണ്ടിവിടെദുഃഖങ്ങള്‍ മുഴുക്കാപ്പ്‌ നടത്താറുണ്ടിവിടെമേല്ശന്തിയില്ലാതെ മന്ത്രങ്ങളില്ലാതെ ഓര്‍മ്മകള്‍ ശീവേലി പൂക്കാറുണ്ടിവിടെനടപ്പന്തലില്ലാത്ത ഇടവഴിയില്ലാത്ത പഴയമാഹാക്ഷേത്രം ഹൃദയം ദേവാലയം.....................